Tuesday 26 May 2015

പഴമൊഴി
പാഴ്മൊഴി യാകുവതെങ്ങനെ!
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

ഇത് പഴയ ചക്രവാളം;
പുതിയതെന്ന്
നിന്റെ
നിലംതൊടാ ഭോഷ്ക് .

എന്നെ
വെള്ളിയൊറ്റുറു പ്പിക
കാട്ടിക്കൊതിപ്പിച്ചത്
സ്വാതന്ത്ര്യപ്പുലരിയിൽ.

കാള നിലമുഴുതിരുന്ന
കാലം.
അന്ന് പുലരിയെന്നും
പുത്തനായിരുന്നല്ലോ!
ചുവന്ന് തുടുത്ത്
പൂഞ്ചേലയുടുത്ത്
പൊന്നണിഞ്ഞ
പുതുപെണ്ണ്‍.

പാദസരം താളമിട്ട്.

വളകിലുങ്ങുന്നത്
കുഞ്ഞിക്കാറ്റിന്റെ
കുസ്രുതിയെന്ന്
കൂട്ടുകാരിയുടെ
അടക്കം.

ഇന്ന്
കൈ
കോഴ വാങ്ങുന്ന
കാലം;
യന്ത്രം ഒച്ചവെച്ച്
കരിമ്പുക കൊണ്ട്
കാലം കലക്കും
കലികാലം;
പച്ചില കുരുക്കാക്കാലം;
ചെന്താർമലർ
വിടരാക്കാലം;
അന്തിമയങ്ങും പോലെ
സൂര്യകാന്തി കുനിയും   
പുലർകാലം.


അന്നാളിൽ.
ഓരോ പുലരിയും
പുതുപുത്തൻ,
മിഴിയിൽ ജനിയുടെ
തൂവെളിച്ചം;
മൊഴിയിൽ നേരിൻ
തേൻ നിലാവ്;
തുടുമലർ പോലെ
പൂങ്കിനാവ്.

ഇന്ന്,
മൃതിയുടെ മോന്തിയാം
പെണ്‍കിടാവ്,
വാടിക്കരിഞ്ഞുപോയ്
ചക്രവാളം.

2,
ചക്കരക്കുടത്തിൽ
കൈയിട്ടാൽ നക്കാത്ത
ചക്കനുണ്ടോ? ചക്കിയുണ്ടോ?
ചക്കരക്കുട്ടനുണ്ടോ ?
എന്ന് നീട്ടിപ്പാടി
സ്വതന്ത്രഭാരതത്തിലെ
മാന്യമഹാജനങ്ങൾക്ക്
സമാധാനിക്കാം!


ഓം ശാന്തി ശാന്തി ശാന്തി
എന്നും!


 

 






No comments:

Post a Comment